Master News Kerala
Cinema

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

‘ആരോമലുണ്ണി’ മലയാളത്തിലെ എക്കാലത്തെയും വിജയചിത്രങ്ങളില്‍ ഒന്നാണ്. പഴയകാല മലയാളസിനിമയിലെ വിജയചേരുവകളെല്ലാം ഒത്തുചേര്‍ന്ന കുഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രം. കലാസംവിധാനത്തില്‍ ഒരു അത്ഭുതമായി ആ ചിത്രം ഇന്നും നില്‍ക്കുന്നു. ആ ചിത്രത്തിലെ അനുഭവം പഴയകാല സംവിധായകനും ക്യാമറാമാനുമായ ജി. വേണു പങ്കുവയ്ക്കുന്നു.

ഷീല പിണങ്ങി; വിജയശ്രീ നായികയായി

ഉദയായുടെ വളരെപ്രശസ്തമായ ചിത്രമാണ് ആരോമലുണ്ണി. ഈ സിനിമയുടെ കഥ ശാരംഗപാണിയും സംഗീതം ദേവരാജനും ഗാനരചന വയലാര്‍ രാമവര്‍മ്മയുമായിരുന്നു. എല്ലാപാട്ടുകളും ഹിറ്റാണ്. ആ ചിത്രം എല്ലാ തിയറ്ററുകളിലും നൂറുദിവസം ഓടി. ചിത്രം വന്‍വിജയമായതോടെ ടെക്‌നീഷ്യന്‍സിനും നടന്‍മാര്‍ക്കും ശമ്പളം കൂടാതെ ബോണസ് ലഭിക്കുകയും ചെയ്ത പടമാണ്. ‘ആരോമലുണ്ണി’ ഒരു വടക്കന്‍ ഇതിഹാസ കഥയാണ്. ആരോമലുണ്ണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രേം നസീറാണ്. വിജയശ്രീയാണ് ഹീറോയിനായി അഭിനയിച്ചത്. ആ സമയത്ത് പ്രേംനസീറും ഷീലയുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അതിനാലാണ് വിജയശ്രീ നായികയായി വന്നത്. എങ്കിലും ഷീലയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പിന്നീട് ഷീല വിവാഹം കഴിച്ച രവിചന്ദ്രന്‍ എന്ന തമിഴ് നടന്റെ ഭാര്യയായിട്ടാണ് ഷീല ഇതില്‍ വേഷമിടുന്നത്.

കലാസംവിധാനത്തിന്റെ സൗന്ദര്യം

അതില്‍ എല്ലാപാട്ടുകളും പോപ്പുലറായിരുന്നു. കലാസംവിധാനം അതിസുന്ദരമായി നിര്‍വഹിച്ചിരുന്ന സിനിമയായിരുന്നു ആരോമലുണ്ണി. സെറ്റിട്ടു ഷൂട്ട് ചെയ്യുകയായിരുന്നു അന്ന്്. സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ ഭരതനായിരുന്നു. ഭരതന്‍ അന്നു സ്വതന്ത്രസംവിധായകനായിട്ടില്ല. ജീവനുള്ളതുപോലുള്ള പാമ്പുകളെയും മറ്റും ചിത്രത്തിനായി ഭരതന്‍ നിര്‍മ്മിച്ചു. ഭരതന്‍ അസാധാരണ ചിത്രകാരനായിരുന്നു. മനസില്‍ കണ്ട് പടം വരയ്ക്കാനുള്ള കഴിവ് സിനിമയിില്‍ ഭരതനു മാത്രമേയുള്ളു. ഭരതന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രയാണം’. ബാലുമഹേന്ദ്രയായിരുന്നു ആ ചിത്രത്തിന്റെ ക്യാമറാമാന്‍. ആ ചിത്രം കാണ്ടപ്പോള്‍ അമ്പരന്നു പോയി. ആ ചിത്രത്തിന്റെ ഫ്രെയിമിന്റെ ഭംഗി ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഓരോഫ്രെയിമിനും അതിന്റേതായ കലാചാതുരി ഉണ്ടായിരുന്നു. ഭരതന്റെ എല്ലാ ചിത്രങ്ങള്‍ക്കും അതുണ്ട്. വൈശാലി പോലുള്ള ചിത്രങ്ങള്‍ നോക്കിയാലറിയാം.

ആരോമണലുണ്ണിയിലെ കോട്ടകൊത്തളങ്ങളുടെയും മറ്റുമൊക്കെ നിര്‍മ്മാണം അതിശയിപ്പിക്കുന്നതായിരുന്നു. ഇന്നിപ്പോള്‍ സാബു സിറിള്‍ ഒക്കെ അതുപോലെ ചെയ്യുമായിരിക്കും. ആരോമലുണ്ണിയില്‍ അന്നത്തെ പ്രധാന നടീനടന്‍മാരെല്ലാം അഭിനയിച്ചിരുന്നു. കെ.പി. ഉമ്മര്‍, കവിയുര്‍ പൊന്നമ്മ, പറവൂര്‍ ഭരതന്‍, എസ്.പി. പിള്ള, അടൂര്‍ പങ്കജം ഇങ്ങനെ അപ്രശസ്തരയ പലരുംഅഭിനയിച്ചിട്ടുണ്ട്്. ഏ.വിന്‍സെന്റിന്റെ അസാധാരണ കാ്യമറാമികവും കുഞ്ചാക്കോയുടെ സംവിധാനമികവും ഈ ചിത്രത്തിന് അസാധാരണ മിഴിവേകി.

സംഭാഷണം പൂര്‍ണമായി കാണാന്‍ യട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

Related posts

മദ്യപിച്ചവരെ ഇറക്കിവിട്ടിട്ടുണ്ട്; ഭാവിയില്‍ നടിമാര്‍ക്ക് ലൊക്കോഷനിലെത്താന്‍ പറ്റാതാകും

Masteradmin

മമ്മൂട്ടിക്ക് എതിരെ ഷക്കീലയെ ഇറക്കി; ഇല്ലായിരുന്നെങ്കിൽ ആ തരംഗം തുടർന്നേനെ: തുറന്നു പറഞ്ഞ് പ്രശസ്ത സംവിധായകൻ

Masteradmin

മമ്മൂട്ടി മോഹന്‍ലാലിനു കഥാപാത്രത്തെ വച്ചുനീട്ടി; സിനിമയും ഹിറ്റ് കഥാപാത്രവും ഹിറ്റ്

Masteradmin

ചാക്കിൽ കെട്ടിയാണ് മോഹൻലാലിൻറെ വീട്ടിലേക്കു കത്തുകൾ എത്തിച്ചിരുന്നത്

Masteradmin

എഫക്ട്‌സിന്റെ രാജാവ്

Masteradmin

ചാൻസിനായി ജയസൂര്യ ആരുടെയും കാലു പിടിക്കുമായിരുന്നു; തുറന്നു പറഞ്ഞ് പഴയ സുഹൃത്ത്

Masteradmin

പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല …

Masteradmin

ബാദുഷ മലയാള സിനിമയെ കാർന്നു തിന്നുന്ന ക്യാൻസർ; കെ ജി ജോർജിനെ മമ്മൂട്ടി എങ്കിലും നോക്കണമെന്നും തുറന്നടിച്ച് ശാന്തിവിള ദിനേശ്

Masteradmin

മമ്മൂട്ടിയുടെ ഗെറ്റപ്പും; കൈതപ്രത്തിന്റെ പേരും

Masteradmin

ബിഗ് ബോസ് ചെയ്ത ചതി തുറന്നു പറഞ്ഞ് നടൻ..

Masteradmin

ആ തന്റേടം ഉള്ളതുകൊണ്ടാണ് ജോജു ജോർജ് നായകനായത്; പുന്നപ്ര അപ്പച്ചൻ തുറന്ന് പറയുന്നു …

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin