Master News Kerala
Cinema

ദിലീപിന് അറംപറ്റിയോ ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’

സല്ലാപം, കുബേരന്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് സുന്ദര്‍ദാസ്. സിനിമയെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന അദ്ദേഹം കത്യമായ അഭിപ്രായങ്ങളും പ്രകടിപ്പിക്കാറുണ്ട്. സുന്ദര്‍ദാസിന്റേതായി അവസാനം പുറത്തുവന്നത് ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’ എന്ന ദിലീപ് ചിത്രമായിരുന്നു. സിനിമയിലെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.

സിനിമയല്ല ജീവിതം

വെല്‍ക്കം ടുസെന്‍ട്രല്‍ ജെയില്‍ എന്ന സിനിമ ദിലീപിന്റെ കാര്യത്തില്‍ അറംപറ്റിയതൊന്നുമല്ല. ദിലീപ്, ഷാി, ബെന്നി പി. നായരമ്പലം എന്നിവരൊക്കെയുള്ള കൂട്ടായ്മയിലാണ് പേര് നിര്‍ദേശിക്കുന്നത്. ആ പേര് എല്ലാവരും അംഗീകരിച്ചു. അതിലൊന്നും പ്രശ്‌നമില്ല. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ ചിത്രീകരണം ആരംഭിക്കുമ്പോള്‍ പേരുപോലും ഉണ്ടവാറില്ല. പക്ഷേ അത് അദ്ദേഹത്തിന്റെ ചിത്രങ്ങളെ ബാധിക്കാറില്ല.

സല്ലാപത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ലോഹിതദാസ് കഥാപാത്രങ്ങള്‍ക്കിട്ട പേരിനേക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്. സല്ലാപത്തിലെ മനോജ് കെ. ജയന്റെ കഥപാത്രത്തിന്റെ പേര്് ദിവാകരന്‍ എന്നാണ്. ‘ദിവാകരന്‍ എന്നാല്‍ സൂര്യനാണ്. സൂര്യന്റെ അടുത്തേക്ക് അടുക്കാന്‍ കഴിയില്ല. എന്നാല്‍ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരുന്നത് സൂര്യനാണ്. ഇതേ സ്വഭാവമാണ് സിനിമയിലെ ദിവാകരനും. മുന്‍കോപിയാണ്. ദിലീപിന്റെ കഥപാത്രത്തിന്റെ പേര് ‘ശശികുമാര്‍’ എന്നാണ്. ശശികുമാര്‍ ചന്ദ്രന്റെ പ്രതിപരുഷനെപോലെയാണ്. പ്രണയഭാവമാണ് ശശികുമാറിന്. ശശികുമാറിനോട് എന്തും പറയാം. ഇതേപോലെ കഥാപാത്രങ്ങള്‍ക്കും സിനിമയ്്ക്കും പേരിടുമ്പോള്‍ ഇങ്ങെന പല കാര്യങ്ങളും പരിഗണിക്കും. അതുകൊണ്ട് ‘വെല്‍കം ടു സെന്‍ട്രല്‍ ജെയില്‍’ എന്ന സിനിമയ്ക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമൊന്നുമില്ല.

ജയിലില്‍ പോയതുകൊണ്ട് അയാളുടെ ഫെഌക്‌സിബിലിറ്റി പോയി എന്നു പറയാന്‍ കഴിയില്ല. ദിലീപിന്റെ ശരീരത്തിനു പറ്റുന്ന ഏതു റോളും ചെയ്യാന്‍ ദിലീപിനു കഴിയും. വില്ലനായിട്ടോ, കൊമേഡിയനായിട്ടോ ഒക്കെ അഭിനയിക്കാന്‍ കഴിയും. ദിലീപ് ജയിലില്‍ പോയതിനുശേഷമാണ് രാമലീല എന്ന സിനിമ ഇറങ്ങിയത്. പക്ഷേ അതു സൂപ്പര്‍ ഹിറ്റായിരുന്നു.

എന്നാല്‍ ജയിലില്‍ പോയതിനു ശേഷം ഇതേ പോലുള്ള സിനിമകള്‍ വിജയിക്കാത്തതിനു പിന്നില്‍ ജീവിതത്തിലുള്ള സംഭവങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ സിനിമകള്‍ പരായപ്പെടുന്നതൊന്നും വലിയ കാര്യമല്ല. എപ്പോള്‍ വേണമെങ്കിലും നല്ല വേഷംകിട്ടിയാല്‍ ദിലീപിനു തിരിച്ചുവരാന്‍ കഴിയും.

‘പൗരന്‍’ എന്ന ചിത്രം വ്യത്യസ്തമായ ഴാനറില്‍ ജയറാമിനെ നായകനാക്കി എടുത്തതാണ്. രാഷ്ട്രീയം അടിസ്ഥാനമാക്കി ഒരു ചിത്രം അതുവരെ ചെയ്തിട്ടുണ്ടായിരുന്നില്ല. ജയറാം ഒരു എം.എല്‍.എയ്ക്കു ചേരുന്ന ശാരീരിക ചലനങ്ങാേടെയാണ് അഭിനയിച്ചത്. മമ്മൂക്കയായാലും ലാലേട്ടനായാലും ശാരീരികചലനങ്ങളെ കഥാപാത്രത്തിനനുസരിച്ച് മാറ്റിയെടുക്കാറുണ്ട്. വിജയിക്കേണ്ടനല്ലൊരു ചിത്രമായിരുന്നു ‘പൗരന്‍’ എങ്കിലും പ്രതീക്ഷഷിച്ച രീതിയില്‍ ഓടിയില്ല. സ്ഥിരം ശൈലിയിലുള്ള ഒരു ക്ലൈമാക്‌സ് ആയിരുന്നില്ല ചിത്രത്തിനുണ്ടായിരുന്നത്. ചിത്രത്തിന്റെ അവസാനം ജയറാമിന്റെ കഥാപാത്രം കൊല്ലപ്പെടുകയായിരുന്നു. അതും ഒരു പരാജയകാരണമാകാം. ഒരു വ്യത്യസ്ത സമീപമാണ് സിനിമയില്‍ സ്വീകരിച്ചത്. ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കും. ചിലതു സ്വീകരിക്കില്ല. സ്വീകരിക്കാത്ത ഒന്നായിരുന്നു പൗരന്‍.

Related posts

മമ്മൂട്ടിയും മോഹന്‍ലാലും ലോഹിക്കു പ്രിയപ്പെട്ടവര്‍;മീരാജാസ്മിന്‍ അപഹരിച്ചത് സിന്ധു ലോഹിക്കു നല്‍കിയത്!

Masteradmin

ഞെട്ടിച്ചത് മമ്മൂട്ടി; ദിലീപും മോശമല്ലെന്ന് ഈ താരങ്ങൾ …

Masteradmin

മോഹൻലാലിന് കഥ ഒരു വരിയിൽ കേട്ടാൽ മതി; മമ്മൂട്ടിക്കാവട്ടെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും

Masteradmin

ജഗതിയെപ്പോലെ ജഗതി മാത്രം

Masteradmin

ബാലയെ വച്ച് സിനിമയെടുത്തതോടെ സംവിധാനം നിർത്തി; അവാർഡുകളെല്ലാം തട്ടിപ്പെന്നും തുറന്നടിച്ച് സംവിധായകൻ

Masteradmin

‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?

Masteradmin

ഒരു രൂപ കുറഞ്ഞാലും അഭിനയിക്കില്ലെന്ന് സുരേഷ് കൃഷ്ണ;അങ്ങനെ കത്തനാരുടെ തലവര മാറി

Masteradmin

ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോയി മദ്യപിച്ച മിമിക്രി താരങ്ങൾക്ക് അന്ന് സംഭവിച്ചത്; സഹായിക്കാൻ എത്തിയത് മമ്മൂട്ടിയും ദിലീപും മാത്രം …

Masteradmin

ഇടച്ചേന കുങ്കനെ ഹിറ്റാക്കിയത് ശരത്കുമാർ തന്നെയോ; ഇത് കേട്ടാൽ ആരും അങ്ങനെ പറയില്ല

Masteradmin

സിദ്ദിഖിന്റെ മുഖം ആദ്യമായി പോസ്റ്ററിൽ എത്തിച്ചു; പക്ഷേ ഈ സംവിധായകന് സിദ്ദിഖ് തിരിച്ചു നൽകിയതോ

Masteradmin

തിരക്കഥ മോശം; മമ്മൂട്ടിയോട് ‘നോ’ പറഞ്ഞ നിര്‍മ്മാതാവ്

Masteradmin

സല്ലാപത്തില്‍ ജയറാമിന്‍െ ഒഴിവാക്കാന്‍ കാരണമുണ്ട്

Masteradmin